Saturday 5 July 2014

ഒരു ഭക്തിഗാനം

ക്ഷേത്രങ്ങളില് ഭക്തിനിര്ഭരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഭക്തജനങ്ങളുടെ കടമയാണ്. അതിന് എത്രയോ എളുപ്പമായ മാര്ഗമാണ് നാമജപം.. എന്നാല് ഉറക്കെ നാമം ജപിക്കുന്നത് തങ്ങള്ക്കു കുറച്ചിലാണ് എന്ന ഭാവമാണ് ഭക്തജനങ്ങളില് അധികമായി കണ്ടു വരുന്നത്. ഇതെങ്ങാനും ശാന്തിക്കാരന് ക്ഷേത്രത്തില് പറയാന് പറ്റില്ല. താന് തന്റെ പണി ചെയ്താല് മതി എന്ന് മുഖത്തടിച്ചതുപോലെ മറുപടി പറയും. ഭക്തിയുടെ അന്തരീക്ഷം ക്ഷേത്രത്തില് സൃഷ്ടിക്കുന്നത് മുഖ്യമായും ഒരു വ്യക്തിയാണ്.  യേശുദാസ് എന്ന ഗായകന്. ആ സംഗീതസുധ അമൃത് ശാന്തിക്കാര്ക്കും ഉത്തേജകം ആവാറുണ്ട്. അര്ഥഭംഗി ഉള്ളവരികള് ഉള്ള ഗാനങ്ങള് മനസ്സില് നിലനില്ക്കാറുണ്ട്. എന്നെ വളരെ ആകര്ഷിക്കാറുള്ള പാട്ടുകളില് ചിലത് നോക്കിയപ്പോള് മറ്റു ചിലതുകൂടി കിട്ടി. അവയുടെ ലിംക് ഷെയര് ചെയ്യുന്നു. 

"ഉപജാപ മൂര്ഛയാല് നീറിപ്പുകയുന്നൊ-
രുലയായിത്തീരുന്നു ലോകം.."

നോക്കണേ കവിദര്ശനം! ഉല എന്താണ് എന്ന് ഇപ്പൊ ആര്ക്കും അറിയില്ല. കൊല്ലന്റെ ആല ഇല്ലാത്ത നാട് മുമ്പില്ല. ഇന്ന് ഒരു വെട്ടുകത്തിയ്ക്ക് മൂര്ച്ച പോയാല് അടുത്ത വെട്ടു കത്തി വാങ്ങിക്കുകയാണ് നടപ്പുള്ള മാര്ഗ്ഗം. ഇപ്പോള് കുലത്തൊഴിലുകളോട് എല്ലാര്ക്കും പൊതുവേ പുച്ഛമാണ്. കൂറുപുലര്ത്തുന്നവരും ഉണ്ട്. വേളി നടക്കുകയില്ല എന്നറിഞ്ഞിട്ടും വിദ്യാഭ്യാസമുള്ളവര് പോലും ശാന്തി തൊഴില് ചെയ്യുന്നുണ്ടല്ലൊ!   "ആകാശമാം പുള്ളിപ്പുലി.." എന്ന ഗാനത്തിലാണ് "നീറിപ്പുകയുന്ന ഉല" ഉള്ളത്.


ഗാനം : നിര്‍മ്മലമിഴികള്‍
ആല്‍ബം : വനമാല
ഗായകന്‍ : യേശുദാസ്

നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ബ്രാഹ്‌മമുഹൂര്‍ത്തം ഈറനണിഞ്ഞു
വാകച്ചാര്‍ത്തു തൊഴുന്നൂ‍
അണിവാകച്ചാര്‍ത്തു തൊഴുന്നൂ‍

നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ

ദീപസഹസ്രങ്ങള്‍ ഇതളായ് വിരിയും
താമരപോലെ ശ്രീലകം
ഭക്‍തഹൃദയത്തില്‍ അറിയാതെ നിറയും
കൃഷ്‌ണതുളസീ പരിമളം
ശംഖനാദ മണിനാദ നിര്‍ഭരം
മന്ത്രഘോഷ പരിപൂരിതം
പുണ്യതീര്‍ത്ഥമിതുതന്നെയല്ലയോ
സര്‍വ്വ ദുഃഖ ശമനൌഷധം

നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ

ഉഷഃപൂജയ്‌ക്കും പന്തീരടിക്കും
ശീവേലിക്കും ഭഗവന്‍
ഉച്ചപൂജയ്‌ക്കും നീയറിയാതെ
ഉഴറി നടക്കുന്നു ഞാന്‍
ദീപാരാധനയ്‌ക്കത്താഴശീവേലി-
ക്കാത്മാവ് തൃപ്പുകയാക്കി
തിരുനട ചാരിയിരുന്നു മയങ്ങും
അടിയനു തുണ നീ മാത്രം
 (നിര്‍മ്മല)

Sunday 29 June 2014

ബ്രഹ്മക്ഷേത്രം

അക്ഷരക്ഷേത്രം എന്ന സങ്കല്പം പലര്ക്കും ദഹിക്കുന്നില്ല എന്ന് തോന്നുന്നു!

ബ്രഹ്മാവ്‌ എന്ന മൂര്തിയോടു അതിനുള്ള  സാമ്യ ഭാവം ഇന്നലെ  സൂചിപ്പിച്ചു. കലാവസ്തു ആയി നിര്മിച്ച  ആലയത്തിൽ  ബ്രഹ്മാവിന്റെ ആവിര്ഭാവമോ എന്നു തോന്നാം....

എന്തുകൊണ്ട് ആയിക്കൂടാ... സൃഷ്ടികൾ ഉപയോഗിച്ചുള്ള ഉപാസനയിൽ എന്തുകൊണ്ട് സൃഷ്ടാവ് പ്രീതനായിക്കൂടാ.... ?

അങ്ങനെ അക്ഷരക്ഷേത്രം ബ്രഹ്മക്ഷേത്രം ആകുന്നു...

നിരന്തരം ആയ ബ്രഹ്മാര്പ്പണത്തിന്റെ സാഫല്യം...

സൃഷ്ടികൾ ഉപയോഗിച്ചുള്ള ആരാധന തുടരും...

എഴുത്തും വായനയും ആണ് അക്ഷരക്ഷേത്രത്തിലെ  പൂജകൽ. സൃഷ്ടാവ് നല്ല ശ്രോതാവ് കൂടിയാണ്. ഭാഗവതം വിഷ്ണുകഥകൾ വേദം തുടങ്ങിയവ. ഈ മൂര്തിക്ക് പ്രിയങ്കരങ്ങൾ  അത്രേ.  സത്യ സന്ധം ആയ ഏതു പ്രസ്താവനയും അവിടുത്തേക്ക്‌ നിവേദിക്കാവുന്നതാണ്...

പരോപകാരാര്ഥം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവിടുന്ന് പൂജ ആയി സ്വീകരിക്കും. അതിന് ഔദ്യോഗിക ഭാഷ്യം വേണമെന്നില്ല. മൌനിത്തിന്റെ ഭാഷയാണ് ദൈവം ഏറ്റവും ആസ്വദിക്കുന്നത്. മന്ത്രത്തെ മൌനമായി വിനിയോഗിച്ച പാരമ്പര്യമാണ് ബ്രാഹ്മണരുടേത്. കിട്ടുന്ന വേദികളിലൊക്കെ അറിയാവുന്ന മന്ത്രങ്ങളും സംസ്കൃതവുമൊക്കെ വിളമ്പി ആള്ക്കാരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യം മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ല.....

അക്ഷര്ക്ഷേത്രം  അതി മനോഹരം ആയി  പുനര് നിര്മിക്കുകയും ചെയ്യും. ബ്രഹ്മക്ഷേത്രം ആയി. അതിനുള്ള നടപടികൾ  പുരോഗമിക്കുന്നു.   ബ്രഹ്മ ദര്ശനം എന്ന പോസ്റ്റ്‌ കൂടി ഇതോടൊപ്പം  വായിക്കുക