Thursday 21 November 2013

പ്രേതഹത്യ

മാതൃഭൂമി പത്രത്തില് വന്നതായി കണ്ട വാര്ത്താശകലമാണ് ഈ പോസ്റ്റിന് ആധാരം. കേരളത്തിന് പുറത്തുള്ള എഡിഷനിലാണെന്ന് പറയുന്നു. ഫോട്ടോ മാറിപ്പോയി എന്ന് എഡിറ്റര്ക്ക് ഖേദം പ്രകടിപ്പിക്കാം! View e paper

കേവലം ഒരു വ്യക്തിയുടേത് ആണെങ്കില് വേണ്ടില്ല. നമ്മുടെ ശങ്കരേട്ടന്റെ ചിത്രം വച്ച് മറ്റൊരു വ്യക്തിയുടെ മരണ വിവരം അച്ചടിച്ചിരിക്കുന്നു. ഡിടിപി എന്ന അച്ചടിവിദ്യ ആദ്യമായി  ഇന്ത്യയിൽ കൊണ്ടുവന്ന ആളാണ്‌ ഇദ്ദേഹം എന്നത് പത്രക്കാർ മറന്നു. അതും മാതൃഭുമിപോലെ പ്രമുഖമായ ദേശിയ ദിനപത്രം. ഇത് അറിവില്ലായ്മ ആയി കരുതാൻ ആവില്ല. ബോധപൂര്വം ആയ അവഗണന ആയി തോന്നുന്നു. അവഹേളനം. കൃതഘ്നത.  നന്ദികേട്. സംസ്കാര ശൂന്യത. മരിച്ചുപോയ ആളിനെ ഇങ്ങനെ പ്രേതഹത്യ ചെയ്യണോ?

ആദരണീയനായ ശ്രീ വി.എം. ശങ്കരന് നമ്പൂതിരി, പത്രമാധ്യമങ്ങളാല് അവഗണിക്കപ്പെട്ടത് അദ്ദേഹം ശുദ്ധനായ ഒരു നമ്പൂതിരി ആയിപ്പോയതുകൊണ്ടോ എന്ന ചോദ്യം ഉയരുന്നു. കഴിവുള്ള   വ്യക്തികള്ക്കു അര്ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണിത്.

1980ല് (വര്ഷം കൃത്യമാണോ എന്ന് സംശയം) അദ്ദേഹത്തിന് പതിനെട്ട് വയസ്സ് പ്രായമേ ഉള്ളൂ. അതിനാല്഼ വിശ്വസിക്കാന് പറ്റുന്നില്ല. സ്വിറ്റ്സര് ലന്഼റ് കമ്പനിയില് നിന്നും കരാര് പിടിച്ച് 32 apple macintosh  കംപ്യൂട്ടറുകള് ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്യിച്ച വ്യക്തി നമ്മുടെ ശങ്കരേട്ടനായിരുന്നു.

മലയാളമനോരമയും മാതൃഭൂമിയും മറ്റും അതിന്റെ ഗുണഭോക്താക്കളായിരുന്നു. കച്ചവടം ആയിരുന്നു ഇദ്ദേഹത്തിന്഼റ ലക്ഷ്യം എങ്കിലിന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള  അവസ്ഥ ഞാന് വിവരിച്ചാലത് അദ്ദേഹത്തെ അവഹേളിക്കലായി പലര്ക്കും തോന്നാനാണ് സാധ്യത!

32 വിദ്യാര്ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു എന്ന് അറിയുന്നു.  ഇതൊന്നും അദ്ദേഹം ഒരിക്കലും പ്രസിദ്ധീകരിക്കാനാഗ്രഹിച്ചതല്ല. അവരുടെ ഒക്കെ ഭാവി ഇപ്പോള് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവിചാരിതമായ ഈ ദേഹവിയോഗത്തിലൂടെ. പരോപകാരാര്ഥമിദം ശരീരം എന്ന ആപ്തവാക്യം അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച ആ മഹാത്മാവിന് ഒരു തവണ കൂടി പ്രണാമം അര്പ്പിക്കുന്നു.

അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഒന്നുരണ്ട് ബ്ലോഗിലൂടെ സൂചിപ്പിക്കാന് സാധിച്ചതിന്റെ കൃതാര്ഥതയുണ്ട്. ഞാന് അദ്ദേഹത്തെ എന്റെ പഠനവിഷയമായി സ്വീകരിക്കാനാഗ്രഹിച്ചു പോവുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമാക്കാനും. ഇദ്ദേഹത്തെ കുറിച്ച് അറിവുള്ളവർ വിവരങ്ങൾ തന്നു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു
--------------------------------------------------------------------------------------------------
Review 30.11.12
യോഗക്ഷേമ സഭയുടെ ബ്ലോഗറായ ശ്രീ തോട്ടാശേരി ഉണ്ണിയോട് വിവരങ്ങൾ തന്നതിന്  നന്ദി രേഖപ്പെടുത്തുന്നു. ചെങ്ങന്നൂരിൽ ശങ്കരേട്ടന്റെ ഇല്ലത്ത് അദ്ദേഹത്തിന്റെ അച്ഛനെ ഞങ്ങൾ സന്ദര്ശിച്ചു. ഉപസംഹരിക്കാവുന്ന ഒന്നല്ല ശങ്കരേട്ടന്റെ ഓര്മ്മ. അത് ദിവസേന സംഭാവിച്ചുകൊണ്ടേ ഇരിക്കും. അങ്ങനെ വേണം താനും.

സദാശിവസമാരംഭമായി,
ശങ്കരാചാര്യരിലൂടെ
ഇ.എം.ശങ്കരന്, മള്ളിയൂര് ശങ്കരന്, തുടങ്ങിയ ഭൌതിക ആത്മീയ ആചാര്യന്മാരിലൂടെ
അസ്മദ് ആചാര്യനായിരുന്ന വെള്ളിയോട് ശങ്കര പര്യന്തം
ആ പ്രതിഭാസം ഇങ്ങനെ തുടരുന്നു.
ഇനിയും ധാരാളം ശങ്കരന്മാരുണ്ടാവട്ടെ.

Sankarettan the best friend

Facebook gives me some good friends as well.    So I can forgive the nuisance follower whom all of the readers are suffering.

My best friend got out of f.b. left us two days ago.    But the two years old friendship not wills to die.   The memory about him also wills to live forever.

I wonder when some people compare him with me(!) for having some similarity (?) in the face cut or style.    When an unknow fb friend, in a private function called me by his name naturally by mistake, I felt honoured to the best level. It is the best degree because he was a living encyclopedia, the legend of the times while I am just a nobody!  But I feel somebody as a worshipper of him.   His knowledge, practical wisdom, leadership qualities, technical skill, spiritual aspiration and the entire personality attracted me so much.  

He had successfully tackled in so many fields as diverse as IT, Advertising Professional, Software Solutions, Career Guidance, Business Consultancy, Human Resource, Talent and Personality,  Investigative Pilgrimage,  Network Communication, Spiritual insight, various management courses, friendship etc. The authoritative degree of his statement 

As a writer I am confined to use mother tongue alone.   But recently there comes requests to publish an English version of the blog posts.   This is only a humble attempt.   As we translate data and emotions, we can't translate the culture of the land.   Moreover Malayalam has to develop.  That was my view. But now I am forced to adopt English as a secondary language. Expect comments.

If my little knowledge is true, Sankarettan worked hard, not for money and fame.   He was free from material attachment.  This spiritual aspiration lead him up and up in every move. At the same time, some circumstances cheated him.   The political climate of Kerala is not favourable for any industry. Neglecting this  his bold attempt to lay down the basis of IT in Kerala worth honoured.   But what happened?  Some of faithful guys cheated him and   tortured physically as well as economically.  And the case took a course in the opposite direction against him, several cases, including murder and rape cases were charged. He has to sell his birth land and escape to out of the State. While the state govt. is deeply indebted to him for the computerisation of voters list and identity card as an emergency operation in less time than required. Am i right? 

I have seen him only twice, heard stories only once. So find it hard to believe. Trade unionism or politics whatever be our curse it is a high time necessity to overcome. This is possible through the association of similar mindsets regardless of caste, religion, and other division tools like educational degrees, and official ranks. Am I right?

It needs to be filmed as a historical documentary.   I am interested to collect all the available data from reliable sources.   Please help me.  I am a story writer unknown outside and well  known in a small private circle of mine.

Thank you all
vasudevan namboodiri 

Tuesday 19 November 2013

Sankarettan Passed Away


ആത്മവത് സര്വഭൂതാനി
യഃ പശ്യതി സ പണ്ഡിതഃ
ഈശ്വരനില് എല്ലാ ജീവജാലങ്ങളെയും, എല്ലാ ജീവജാലങ്ങളിലും ഈശ്വരനെയും കാണുന്നവനാണ് പണ്ഡിതന്. അവന് അവനെപ്പോലെ ജഗത്തില് എല്ലാത്തിനെയും കാണുന്നു. 

ഈ ഗീതാതത്ത്വം ഏറ്റവും അന്വര്ഥമായി ജീവിതത്തില് തോന്നിയിട്ടുള്ളത് ശങ്കരേട്ടന്റെ നിര്യാണവാര്ത്ത കാതിലെത്തിയപ്പോഴാള്഼ മുതലായിരുന്നു.
വി.എം.ശങ്കരന് നമ്പതിരി എന്ന വെള്ളിയോട് മാധവന് ശങ്കരന് നമ്പൂതിരിയുടെ സ്നേഹം അനുഭവിച്ചവര്ക്ക് ഈ വേദന അസഹ്യമാവും.

നമ്പൂതിരി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ അറിഞ്ഞ ഈ വ്യക്തിത്വം ഫേസ്ബുക്കിലേ തന്നെ ഏറ്റവുമധികം എന്നെ ആകര്ഷിച്ചിട്ടുള്ള വ്യക്തിത്വമാണ്. ചെന്നൈയില് പോയി അദ്ദേഹത്തെ കാണണം എന്ന് പലതവണ തോന്നിയിട്ടുണ്ട്. ഫേസ് ബുക് ഗ്രൂപ്പ് മീറ്റിങില് രണ്ടു തവണ നേരിട്ട് കാണാന് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള കണ്ടറിവും കേട്ടറിവും ഞെട്ടിപ്പിക്കുന്നവ ആയിരുന്നു. സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്. അനുഭവിച്ച ത്യാഗം ഇവ വെച്ചുനോക്കുമ്പോള് അദ്ദേഹം മഹാനായി അറിയപ്പെടേണ്ട വ്യക്തിതന്നെയാണ് എന്ന കാര്യത്തിലൊരു സംശയവും ഇല്ല. 

അച്ചടിരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡിടിപി സാങ്കേതികവിദ്യ ഇംപ്ലിമെന്റ് ചെയ്യുന്നതിന് വിദേശസ്ഥാപനവുമായി ഉണ്ടാക്കിയ കരാറില് പതിഞ്ഞിരിക്കുന്ന സിഗ്നേച്ചര് ഇദ്ദേഹത്തിന്റേതാണ്. മുപ്പത് കോടി ജനങ്ങളുടെ വോട്ടേഴ്സ് പട്ടിക, ഐഡന്റിറ്റി കാര്ഡ് ഇവ ചുരുങ്ങിയ നാളില് കംപ്യൂട്ടര് വല്ക്കരിക്കുന്നതിനുള്ള സോഫ്ട് വെയര് സപ്പോര്ട്ട് കെല്ട്രോണ് കമ്പനി ചെയ്ത്ത് ഇദ്ദേഹത്തിന്റെ നിശ്ചയപ്രകാരമായിരുന്നു. വിപുലമായ അറിവിന്റെ ഭണ്ഡാരമായ ഇദ്ദേഹത്തെ കുറിച്ചുള്ള ഡാറ്റാ വിവിധ വെബ്സൈറ്റുകളില് ഒതുങ്ങുന്നു. പത്രമാധ്യമങ്ങള് പോലും ഗൌനിക്കുന്നതായി കണ്ടില്ല.


കൃത്യമായ ഒരു വിവരണം അടങ്ങുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തെ കുറിച്ച് എഴുതണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. അതിന് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. 

സോഫ്ട് വെയര് വ്യവസായം കേരളത്തില് ആദ്യകാലത്ത് കൊണ്ട് വന്നത് ഇദ്ദേഹമാണ്. തിരുവനന്തപുരം ടെക്നോപാര്ക്കിലെ ബ്രഹ്മടെക് ഇദ്ദേഹമാണ് സ്ഥാപിച്ചത്.   ഈ സ്ഥാപനം ഇന്ത്യയിലെ തന്നെ ആദ്യത്തെ സോഫ്ട് വെയര് വികസനകേന്ദ്രം ആണെന്നാണ് എന്റെ അറിവ്. പക്ഷെ കേരളത്തിലായിപ്പോയത് അതിന്റെ ഗതികേട്. ഒരു വ്യവസായത്തിനെയും പ്രചോദിപ്പിക്കാത്ത രാഷ്ട്രീയസാമൂഹ്യഅന്തരീക്ഷമാണല്ലൊ കേരളത്തിലുള്ളത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഗതിയും ദുരന്തമായി എന്ന് വിഷമത്തോടെ ഓര്ക്കേണ്ടിവരുന്നു. കോടികളുടെ ആസ്തി ഉണ്ടായിരിക്കേണ്ട സ്ഥാപനം വിശ്വസ്തരായവരുടെ സഹകരണത്തിന്റെ കൂടുതല് കൊണ്ട് വലിയ കടത്തിലാവുകയും അതു മുഴുവനും ഉദ്ധരിക്കേണ്ട ബാധ്യത ശുദ്ധനായ ഇദ്ദേഹത്തിന്റെ തലയില് വെച്ചുകെട്ടുകയും മാനനഷ്ടക്കേസ് മര്ഡര്കേസ് റേപ് കേസ് എന്നിങ്ങനെ നൂറോളം കള്ളക്കേസുകളില് ഇദ്ദേഹത്തെ പ്രതിയാക്കുകയും ഒരുസംഘം അജ്ഞാതന്മാര് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച്  അവശനിലയിലാക്കുകയും ഒക്കെ ഉണ്ടായതായിട്ട് ആണ് എനിക്ക് അറിയാന് കഴിഞ്ഞത്.

കംപ്യൂട്ടര് വ്യാപകമായാല് തൊഴിലാളികള്ക്ക് തൊഴിലവസരം നഷ്ടമാവും തുടങ്ങിയ ഭയം ആയിരിക്കാം എതിരാളികളെ പ്രകോപിപ്പിച്ചത്. ഗാന്ധിജി യൂണിവേഴ്സിറ്റി പേപ്പര് വാലുവേഷന് കംപ്യൂട്ടര് ഉപയോഗിക്കുന്നതിനെതിരെ അധ്യാപകരും പ്രക്ഷോഭം നടത്തിയിരുന്നതായി ഓര്ക്കുന്നു. ഒടുവില് ഇല്ലവും പുരയിടവും വിറ്റിട്ടും കടം വീടാത്ത സാഹചര്യത്തില് ചെന്നൈയിലേയ്ക്ക് രക്ഷപെടുകയായിരുന്നു ശങ്കരേട്ടന്. അവിടെ 400 സ്ക്വയര്ഫീറ്റുള്ള ഒരു വാടകവീട്ടില് പന്തീരായിരം രൂപാ വാടകയ്ക്ക് ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സര്ക്കാരില് നിന്ന് ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന് കിട്ടാനുണ്ടെന്ന് അറിയുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ഒരു ഇഷ്യൂ ആക്കാതെ അദ്ദേഹം കര്മ്മനിരതനായി സമാധാനജീവിതം നയിച്ചു. ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും കേന്ദ്രീകരിച്ചുള്ള തീര്ഥയാത്രയും ചരിത്രശേഖരണവും ഇദ്ദേഹത്തിന്റെ സമാധാനജീവിതത്തെ  പരിപോഷിപ്പിച്ചിരിക്കണം. അനവധി തവണ ഹിമാലയ യാത്ര ചെയ്തിട്ടുണ്ടെന്ന് അറിയാം.

കൃത്യമായ ഒരു വിവരണം സാവധാനത്തില് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നു. പരിമിതമായ എന്റെ അറിവ് വെച്ച് തിരക്കിട്ട് തയ്യാറാക്കിയ ഈ അനുശോചനക്കുറിപ്പില് പോരായ്മകളാണ് അധികവും എന്നറിയാം. എന്തെങ്കിലും അബദ്ധം വന്നെങ്കില് ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. 

Sunday 17 November 2013

കവിതകള്

TOL

Temple is hardware
Pooja is software.
Hardware TOL is above
Software is developing.
A hardware is known by softwares
A temple is known by poojas
 
A software is liscenced to the users
they are bound to obey certain rules
Temple is opened to the public
They wish to command, not to obey

 



My Readers

i hav some readers
i know none of them
i can't identify them
the names are same
all are 'anonymous'.

---------------------------------------------------
കൃമിയും കൃമിനലും
മനുഷ്യന്റെ രോഗാവസ്ഥ 
കൃമികള്ക്ക് ആരോഗ്യകരം
സമൂഹത്തിന്റെ ജീര്ണാവസ്ഥ
കൃമിനലുകള്ക്ക് ആവേശകരം

കുറ്റവാളികളെ
കുറ്റവാളികളായിട്ട്
കാണുന്നതാണ് കുറ്റം?

കൃമിയും കൃമിനലും ചേരും
കുറെ  പൊട്ടക്കവികളും !
-----------------------------------

ഹൈന്ദവത

ന്യൂനപക്ഷമതങ്ങളുടെ അതിസാമര്ഥ്യം
ഭൂരിപക്ഷജാതീകളുടെ ശീതമത്സരം
ബ്രാഹ്മണ്യത്തോടുള്ള പൊതുശത്രുത
ഇവയ്ക്കായി നശിക്കുന്ന ഹൈന്ദവത

-----------------------------------------

       മംഗളം 

കേരളീയര്ക്ക് പ്രിയപ്പെട്ട മംഗ്ലീഷ്
ഔദ്യോഗികഭാഷയായാൽ മംഗളം!